ബദ്ര്‍യുദ്ധത്തിനുശേഷം, ഹിജ്‌റ രണ്ടാംവര്‍ഷത്തില്‍ അവതരിച്ചതാണ് ഈ അധ്യായം. ഇസ്‌ലാമും കുഫ്‌റും തമ്മിലുണ്ടായ ആ പ്രഥമയുദ്ധെത്തക്കുറിച്ച് ഇതില്‍ സവിസ്തരം നിരൂപണം ചെയ്തിരിക്കുന്നു. മിക്കവാറും ഒറ്റ പ്രഭാഷണമായി ഒന്നിച്ചവതരിച്ചതാവണം ഇതെന്നാണ് സൂറയുടെ ഉള്ളടക്കത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ മനസ്സിലാകുന്നത്. എന്നാല്‍, ഇതിലെ ചില സൂക്തങ്ങള്‍ ബദ്ര്‍ യുദ്ധത്തില്‍നിന്നുതന്നെ ഉദ്ഭവിച്ച പ്രശ്‌നങ്ങളെ സംബന്ധിച്ച് പിന്നീട് അവതരിച്ചതാവാനും സാധ്യതയുണ്ട്. അനന്തരം പ്രഭാഷണ ശൃംഖലയില്‍ അവ ഉചിതമായ സ്ഥാനങ്ങളില്‍ ചേര്‍ത്ത് തുടര്‍ച്ചയായ ഒരു പ്രഭാഷണമായി രൂപംനല്‍കിയതാവാം. എന്നാല്‍ വ്യത്യസ്തമായ ഒന്നിലധികം പ്രഭാഷണങ്ങളുടെ സമാഹാരമെന്ന് തോന്നിക്കുന്നവിധം ഒരു ഇടക്കണ്ണി വാചകത്തിലെവിടെയും കാണുന്നില്ല.
ബദ്ര്‍യുദ്ധത്തിനുശേഷം, ഹിജ്‌റ രണ്ടാംവര്‍ഷത്തില്‍ അവതരിച്ചതാണ് ഈ അധ്യായം. ഇസ്‌ലാമും കുഫ്‌റും തമ്മിലുണ്ടായ ആ പ്രഥമയുദ്ധെത്തക്കുറിച്ച് ഇതില്‍ സവിസ്തരം നിരൂപണം ചെയ്തിരിക്കുന്നു. മിക്കവാറും ഒറ്റ പ്രഭാഷണമായി ഒന്നിച്ചവതരിച്ചതാവണം ഇതെന്നാണ് സൂറയുടെ ഉള്ളടക്കത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ മനസ്സിലാകുന്നത്. എന്നാല്‍, ഇതിലെ ചില സൂക്തങ്ങള്‍ ബദ്ര്‍ യുദ്ധത്തില്‍നിന്നുതന്നെ ഉദ്ഭവിച്ച പ്രശ്‌നങ്ങളെ സംബന്ധിച്ച് പിന്നീട് അവതരിച്ചതാവാനും സാധ്യതയുണ്ട്. അനന്തരം പ്രഭാഷണ ശൃംഖലയില്‍ അവ ഉചിതമായ സ്ഥാനങ്ങളില്‍ ചേര്‍ത്ത് തുടര്‍ച്ചയായ ഒരു പ്രഭാഷണമായി രൂപംനല്‍കിയതാവാം. എന്നാല്‍ വ്യത്യസ്തമായ ഒന്നിലധികം പ്രഭാഷണങ്ങളുടെ സമാഹാരമെന്ന് തോന്നിക്കുന്നവിധം ഒരു ഇടക്കണ്ണി വാചകത്തിലെവിടെയും കാണുന്നില്ല.
സൂറയെസ്സംബന്ധിച്ച് പരിചിന്തനം ചെയ്യും മുമ്പ് ബദ്ര്‍ യുദ്ധത്തെയും അതുമായി ബന്ധപ്പെട്ട സ്ഥിതിഗതികളെയും പറ്റി ചരിത്രപരമായ ഒരു പരിശോധന ആവശ്യമായിരിക്കുന്നു. മക്കാ ജീവിതകാലത്ത് തിരുമേനിയുടെ പ്രബോധനം ആദ്യത്തെ പത്തുപന്ത്രണ്ടു കൊല്ലത്തിനകം ഒരുനിലക്ക് അതിന്റെ പക്വതയും ഭദ്രതയും തെളിയിച്ചുകഴിഞ്ഞിരുന്നു. എന്തുകൊണ്ടെന്നാല്‍ ആ പ്രബോധനത്തിന്റെ പിന്നില്‍ അത്യുന്നതമായ സ്വഭാവചര്യയും വിശാലമനസ്‌കതയും ആര്‍ജവവും വിവേകവും ഒത്തിണങ്ങിയ ഒരു നേതാവാണുണ്ടായിരുന്നത്. തന്റെ വ്യക്തിത്വത്തിന്റെ മുഴുവന്‍ മൂലധനവും ഈ സംരംഭത്തില്‍ അദ്ദേഹം വിനിയോഗിച്ചിരുന്നു. ഈ പ്രസ്ഥാനത്തെ സമ്പൂര്‍ണ വിജയത്തിലെത്തിക്കാന്‍ താന്‍ ഉറച്ചുകഴിഞ്ഞിരിക്കുന്നുവെന്നും ലക്ഷ്യസാക്ഷാല്‍ക്കാരത്തിന്റെ മാര്‍ഗത്തില്‍ എന്തപകടം സഹിക്കാനും ഏത് പ്രതിസന്ധി നേരിടാനും സന്നദ്ധനാണെന്നുമുള്ള വസ്തുത അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തില്‍നിന്ന് തികച്ചും പ്രകടമായിരുന്നു. മറുവശത്ത്, പ്രബോധനത്തിന്റെ തനത് വശ്യശക്തി ഹൃദയ മസ്തിഷ്‌കങ്ങളെ കീഴടക്കിക്കൊണ്ടിരുന്നു. അജ്ഞതയുടെയും അന്ധതയുടെയും പക്ഷപാതങ്ങളുടെയും മതില്‍ക്കെട്ട് അതിനെ പ്രതിരോധിക്കുന്നതില്‍ പരാജയപ്പെട്ടുകൊണ്ടേയിരുന്നു. ഇക്കാരണത്താല്‍ അറേബ്യയിലെ പഴഞ്ചന്‍ ജാഹിലിയ്യാ വ്യവസ്ഥിതിയുടെ കാവല്‍ക്കാര്‍ -ആദ്യത്തില്‍ ഈ പ്രബോധനത്തെ അവജ്ഞാപൂര്‍വം വീക്ഷിച്ചിരുന്നവര്‍തന്നെ- നബിയുടെ മക്കാജീവിതത്തിന്റെ അന്ത്യഘട്ടത്തില്‍ അതിനെ ഗൗരവമുള്ള ഒരപകടമായി മനസ്സിലാക്കിത്തുടങ്ങി. മുഴുശക്തിയും വിനിയോഗിച്ച് അതിനെ അടിച്ചമര്‍ത്താന്‍ അവര്‍ തീരുമാനിക്കുകയും ചെയ്തു. എന്നാല്‍, മറ്റുപല നിലയിലും ഈ പ്രബോധനത്തെ സംബന്ധിച്ചേടത്തോളം അപ്പോഴും ഒട്ടുവളരെ കാര്യങ്ങള്‍ പൂര്‍ത്തിയാകേണ്ടതുണ്ടായിരുന്നു. ഒന്നാമതായി, ഈ പ്രബോധനത്തില്‍ വിശ്വാസം പുലര്‍ത്തുകയെന്നതിലുപരി അതിന്റെ തത്ത്വങ്ങളോട് യഥാര്‍ഥ സ്‌നേഹാനുരാഗമുള്ളവരായ വലിയൊരു വിഭാഗം പ്രവര്‍ത്തകര്‍ ഇതിനകം തയ്യാറായിക്കഴിഞ്ഞുവെന്ന് അപ്പോഴും പൂര്‍ണമായി തെളിഞ്ഞിട്ടുണ്ടായിരുന്നില്ല. അതായത്, പ്രസ്ഥാനത്തെ വിജയിപ്പിക്കാനും പ്രാവര്‍ത്തികമാക്കാനുമുള്ള കഠിനയത്‌നത്തില്‍ സകല കഴിവുകളും ജീവിതസര്‍വസ്വവും വിനിയോഗിക്കാന്‍ സന്നദ്ധതയുള്ളവരുടെ- അതിനു വേണ്ടി എന്തു ത്യാഗവും വരിക്കാനും ലോകത്തോടു മുഴുവന്‍ പൊരുതാനും തങ്ങള്‍ക്ക് ഏറ്റവും വിലപ്പെട്ട ബന്ധങ്ങള്‍പോലും വിഛേദിക്കാനും അശേഷം മടിയില്ലാത്തവരുടെ-വലിയ സംഘം രംഗത്തുണ്ടെന്ന് ഇനിയും ബോധ്യപ്പെടേണ്ടതുണ്ടായിരുന്നു. മക്കയില്‍ ഖുറൈശികളുടെ മര്‍ദനമുറകള്‍ക്കിരയായിക്കൊണ്ടിരുന്ന ഇസ്‌ലാമിന്റെ അനുയായികള്‍ തങ്ങളുടെ വിശ്വാസത്തിലുള്ള ആത്മാര്‍ഥതയും ഇസ്‌ലാമിനോടുള്ള കൂറും വലിയൊരളവില്‍ തെളിയിച്ചിരുന്നുവെങ്കിലും സ്വന്തം ആദര്‍ശലക്ഷ്യത്തെക്കാള്‍ യാതൊന്നിനും വിലകല്‍പിക്കാത്ത ആത്മത്യാഗികളുടെ വലിയൊരു സംഘം ഇസ്‌ലാമിന് ലഭിച്ചുകഴിഞ്ഞുവെന്ന് കാണിക്കാന്‍ ഒട്ടേറെ പരീക്ഷണങ്ങള്‍ ഇനിയും ആവശ്യമായിരുന്നു. രണ്ടാമതായി, ഇസ്‌ലാമിക പ്രബോധനത്തിന്റെ ശബ്ദം നാടൊട്ടുക്കും എത്തിക്കഴിഞ്ഞിരുന്നുവെങ്കിലും അതിന്റെ നേട്ടങ്ങള്‍ ചിതറിക്കിടക്കുകയായിരുന്നു. അത് ആര്‍ജിച്ച ശക്തി നാട്ടില്‍ പലേടങ്ങളിലായി ഛിദ്രിച്ചുകിടക്കുകയായിരുന്നു. മൂടുറച്ച ജാഹിലിയ്യാ വ്യവസ്ഥിതിയുമായി ഒരു നിര്‍ണായക സംഘട്ടനത്തിന് അവശ്യം ആവശ്യമായ സാമൂഹിക ശക്തി അതിന് ലഭിച്ചുകഴിഞ്ഞിരുന്നില്ല. മൂന്നാമതായി, ഈ പ്രബോധനം ഇപ്പോഴും മണ്ണില്‍ വേരുറച്ചു കഴിഞ്ഞിരുന്നില്ല. അന്തരീക്ഷത്തില്‍ സഞ്ചരിക്കുക മാത്രമായിരുന്നു. ഭൂമിയില്‍ ഒരിടത്ത് പാദമൂന്നി നിലയുറപ്പിച്ചശേഷം മുമ്പോട്ട് ഗമിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരു സ്ഥിതി ഇതുവരെ അതിനുണ്ടായിരുന്നില്ല. അതിനാവശ്യമായ ഒരു താവളം ഭൂമുഖത്ത് ലഭിച്ചുകഴിഞ്ഞിരുന്നില്ല. അസത്യവ്യവസ്ഥക്ക് കീഴില്‍ അപ്പോഴും മുസ്‌ലിംകള്‍ ഉറച്ചുനില്‍ക്കാനിടം കിട്ടാതെ, പുറംതള്ളപ്പെടാന്‍ സദാ സമ്മര്‍ദത്തിനു വിധേയമായിക്കൊണ്ടിരിക്കുകയായിരുന്നു. നാലാമതായി, ഈ പ്രബോധനത്തിന് പ്രായോഗിക ജീവിതവ്യവഹാരങ്ങള്‍ ഏറ്റെടുത്ത് നടത്താന്‍ സന്ദര്‍ഭം ലഭിച്ചിരുന്നില്ല. അതിന്റേതായ നാഗരിക വ്യവസ്ഥ സ്ഥാപിക്കപ്പെടുകയോ സാമ്പത്തിക-സാമൂഹിക-രാഷ്ട്രീയ വ്യവസ്ഥിതികള്‍ ക്രോഡീകരിക്കപ്പെടുകയോ ചെയ്തിരുന്നില്ല. ഇതര ശക്തികളുമായി യുദ്ധത്തിന്റെയും സന്ധിയുടെയും ഇടപാടുകള്‍ ഉദ്ഭവിച്ചിരുന്നില്ല. ഇക്കാരണത്താല്‍, ജീവിതത്തിന്റെ സമ്പൂര്‍ണ വ്യവസ്ഥ സ്ഥാപിച്ച് നടത്തുന്നതിനടിസ്ഥാനമായി ഓരോ വിഷയത്തിലും ഈ പ്രസ്ഥാനം അംഗീകരിച്ച സദാചാര തത്ത്വങ്ങള്‍ എന്തെല്ലാമാണെന്ന് കാണിച്ചുകൊടുക്കാന്‍ കഴിഞ്ഞിരുന്നില്ല. തങ്ങള്‍ പ്രബോധനംചെയ്യുന്ന കാര്യങ്ങള്‍ പ്രയോഗക്ഷമമാക്കുന്നതില്‍ പ്രവാചകനും അനുയായികളും സത്യസന്ധരാണെന്ന് തെളിയിച്ചുകൊടുക്കാന്‍ സന്ദര്‍ഭം ലഭിച്ചിരുന്നുമില്ല. ഈ നാല് ന്യൂനതകളും പരിഹരിക്കുന്ന സന്ദര്‍ഭങ്ങളാണ് അനന്തരസംഭവങ്ങള്‍ സംജാതമാക്കിയത്. മക്കാജീവിതത്തിന്റെ അവസാനത്തെ മൂന്നുനാല് വര്‍ഷം മുതല്‍ക്കേ, യസ്‌രിബില്‍ (മദീനയില്‍) ഇസ്‌ലാമിന്റെ കിരണങ്ങള്‍ നിരന്തരം എത്തിക്കൊണ്ടിരുന്നു. അറേബ്യയിലെ ഇതരഗോത്രങ്ങളെയപേക്ഷിച്ച് പല കാരണത്താലും, കൂടുതല്‍ വേഗത്തില്‍ ആ പ്രകാശം ഉള്‍ക്കൊള്ളാന്‍ അവിടത്തുകാര്‍ സന്നദ്ധരായിക്കൊണ്ടിരുന്നു. അവസാനം, പ്രവാചകത്വത്തിന്റെ പന്ത്രണ്ടാം കൊല്ലത്തില്‍ ഹജ്ജ്കാലത്ത് എഴുപത്തഞ്ചുപേരടങ്ങിയ ഒരു പ്രതിനിധിസംഘം രാത്രിയുടെ ഇരുട്ടില്‍ തിരുമേനിയുമായി സന്ധിച്ചു. അവര്‍ ഇസ്‌ലാം ആശ്ലേഷിച്ചുവെന്ന് മാത്രമല്ല, തിരുമേനിക്കും അനുചരന്‍മാര്‍ക്കും യസ്‌രിബില്‍ എല്ലാ സൗകര്യങ്ങളും നല്‍കാമെന്ന് വാക്ക് കൊടുക്കുകയും ചെയ്തു. ഇസ്‌ലാമിന്റെ ചരിത്രത്തില്‍ വിപ്ലവാത്മകമായ ഒരു വഴിത്തിരിവായിരുന്നു അത്. ദൈവം കനിഞ്ഞരുളിയ ഈ സന്ദര്‍ഭത്തെ നബി(സ) കൈനീട്ടി സ്വീകരിച്ചു. തിരുമേനിയെ യസ്‌രിബുകാര്‍ എതിരേറ്റത് കേവലം ഒരഭയാര്‍ഥി എന്ന നിലയിലായിരുന്നില്ല. ദൈവത്തിന്റെ പ്രതിനിധിയും തങ്ങളുടെ നായകനും ഭരണാധിപനുമെന്ന നിലക്കായിരുന്നു. അപ്രകാരംതന്നെ, മുസ്‌ലിംകളെ അവര്‍ ക്ഷണിച്ചതും പരദേശത്തേക്ക് പലായനം ചെയ്തവരെന്ന നിലയില്‍ അവിടെ താമസിക്കാനിടം കൊടുക്കാന്‍ വേണ്ടിയായിരുന്നില്ല. അറേബ്യയിലെ വിവിധ ഗോത്രങ്ങളിലും പ്രദേശങ്ങളിലും ചിതറിക്കിടന്ന ഇസ്‌ലാമിന്റെ അനുയായികള്‍ യസ്‌രിബില്‍ സമ്മേളിച്ച്, നാട്ടുകാരായ മുസ്‌ലിംകളുമായി കൂടിച്ചേര്‍ന്ന് ഒരു സംഘടിതസമൂഹം കെട്ടിപ്പടുക്കുകയായിരുന്നു ആ ക്ഷണത്തിന്റെ ഉദ്ദേശ്യം. അങ്ങനെ യസ്‌രിബ് 'മദീനത്തുല്‍ ഇസ്‌ലാം' (ഇസ്‌ലാമിന്റെ നഗരം) ആയി സ്വയം സമര്‍പ്പിക്കുകയാണുണ്ടായത്. തിരുമേനി അതംഗീകരിച്ചുകൊണ്ട് അറേബ്യയില്‍ ഇസ്‌ലാമിന്റെ പ്രഥമകേന്ദ്രം (ദാറുല്‍ ഇസ്‌ലാം) സ്ഥാപിക്കുകയും ചെയ്തു. തങ്ങള്‍ ചെയ്യുന്നതിന്റെ അര്‍ഥമെന്തെന്ന് മദീനക്കാര്‍ക്ക് നല്ലപോലെ അറിയാമായിരുന്നു. ഒരു ചെറിയ ഭൂപ്രദേശം മുഴുവന്‍രാജ്യത്തിന്റെയും വാള്‍ത്തലപ്പുകളെയും സാമ്പത്തിക-സാമൂഹിക ബഹിഷ്‌കരണത്തെയും അഭിമുഖീകരിക്കുക എന്നതായിരുന്നു അതിന്റെ ചുരുക്കം. ഈ ഭവിഷ്യത്ത് നല്ലപോലെ മനസ്സിലാക്കിത്തന്നെയായിരുന്നു അഖബാ ഉടമ്പടിയുടെN53 നിശാ സദസ്സില്‍ ഇസ്‌ലാമിന്റെ ആദ്യകാല സഹായികള്‍ (അന്‍സ്വാര്‍) തിരുമേനിയുടെ കൈയില്‍ കൈവെച്ചു ബൈഅത്ത് ചെയ്തത്. അതേ സന്ദര്‍ഭത്തില്‍ യസ്‌രിബ് സംഘത്തിലെ ഏറ്റവും പ്രായംകുറഞ്ഞ അംഗം സഅ്ദുബ്‌നു സുറാറ (റ) സദസ്സില്‍ എഴുന്നേറ്റുനിന്ന് പറഞ്ഞ വാക്കുകള്‍ സ്മരണീയമാണ്.: رويدا يا اهل يثرب ! انا لم نضرب اليه اكباد الابل الا ونحن نعلم انه رسول الله وان اخراجه اليوم مناوأة للعرب كافة، وقتل خياركم، وتعضكم السيوف. فاما انتم قوم تصبرون على ذلك فخذوه واجره على الله، واما انتم قوم تخافون من انفسكم خيفة فذروه فبينوا ذلك فهو اعذر لكم عند الله (യസ്‌രിബുകാരേ, നില്‍ക്കൂ! അല്ലാഹുവിന്റെ ദൂതനാണെന്ന് അറിഞ്ഞുകൊണ്ടാണ് ഇദ്ദേഹത്തിന്റെ അടുത്തേക്ക് നാം വന്നത്. ഇദ്ദേഹത്തെ നാം കൂട്ടിക്കൊണ്ടുപോവുന്നത് അറബികളുടെ മുഴുവന്‍ ശത്രുത ക്ഷണിച്ചുവരുത്തലായിരിക്കും. തന്മൂലം നിങ്ങളുടെ യുവാക്കളും പ്രിയപ്പെട്ടവരും വധിക്കപ്പെടും. നിങ്ങള്‍ക്കുമേലെ വാളുകള്‍ ആഞ്ഞുപതിക്കും. ഇതിനെല്ലാമുള്ള സഹനശക്തി നിങ്ങള്‍ക്കുണ്ടെങ്കില്‍ ഇദ്ദേഹത്തെ സ്വീകരിച്ചുകൊള്ളുക. പ്രതിഫലം അല്ലാഹുവിങ്കലാണ്. അഥവാ നിങ്ങള്‍ക്കു മനസ്സില്‍ വല്ല ഭീതിയും തോന്നുന്നപക്ഷം ഇദ്ദേഹത്തെ വിട്ടേക്കുകയും സംഗതി തുറന്നുപറയുകയും ചെയ്യുക. അതായിരിക്കും അല്ലാഹുവിങ്കല്‍ കൂടുതല്‍ സ്വീകാര്യമായ ഒഴികഴിവ്.)H91 ഇതേകാര്യം സംഘത്തിലെ മറ്റൊരംഗമായ അബ്ബാസുബ്‌നു ഉബാദതിബ്‌നി നദ്‌ലയുംN62 ആവര്‍ത്തിക്കുകയുണ്ടായി. അദ്ദേഹം ചോദിച്ചു:H92 أتعلمون علام تبايعون هذا الرجل؟ (قالوا نعلم، قال) انكم تبايعونه على حرب الاحمر والاسود من الناس. فان كنتم ترون انكم اذانهكت اموالكم مصيبة واشرافكم قتلا اسلمتموه فمن الان فدعوه، فهو والله ان فعلتم خزي الدنيا والاخرة. وان كنتم ترون انكم وافون له بما دعوتموه اليه على نهكة الاموال وقتل الاشراف فخذوه، فهو والله خير الدنيا والاخرة. (ഇദ്ദേഹവുമായി എന്താണ് നിങ്ങള്‍ ഉടമ്പടിചെയ്യുന്നതെന്നറിയാമോ?, [സദസ്സില്‍നിന്നു ശബ്ദമുയര്‍ന്നു: 'അതെ, അറിയാം.' അദ്ദേഹം തുടര്‍ന്നു:] ലോകത്തിലെ വെളുത്തവരും കറുത്തവരുമായ എല്ലാ ജനവിഭാഗങ്ങളോടും യുദ്ധം ചെയ്യണമെന്നാണ് നിങ്ങളിദ്ദേഹത്തിന് വാക്കുനല്‍കുന്നത്. നിങ്ങളുടെ സമ്പത്ത് ആപത്തിനിരയായി നശിക്കുകയും നേതാക്കള്‍ വധിക്കപ്പെടുകയും ചെയ്യുമ്പോള്‍ ഇദ്ദേഹത്തെ നിങ്ങള്‍ ശത്രുക്കള്‍ക്ക് ഏല്‍പിച്ചുകൊടുത്തേക്കുമെങ്കില്‍ ഇപ്പോള്‍തന്നെ ഇദ്ദേഹത്തെ വിട്ടേക്കുക. കാരണം, നിങ്ങളത് ചെയ്താല്‍ അല്ലാഹുവാണ, അത് ഇരുലോകത്തും അപമാനമായിരിക്കും. അഥവാ, നിങ്ങളിദ്ദേഹത്തെ ക്ഷണിച്ച കാര്യം ധനനഷ്ടം സംഭവിച്ചാലും നേതാക്കള്‍ വധിക്കപ്പെട്ടാലും നിറവേറ്റുമെന്നുറപ്പുണ്ടെങ്കില്‍ തീര്‍ച്ചയായും ഇദ്ദേഹത്തെ സ്വീകരിച്ചുകൊള്‍ക. എന്തെന്നാല്‍, ഇരുലോകത്തും അതാണുത്തമം.) അപ്പോള്‍ സദസ്സ് ഏകകണ്ഠമായി പ്രഖ്യാപിച്ചു: فانا نأخذه على مصيبة الاموال وقتل الاشراف (ധനനഷ്ടമോ നേതാക്കളുടെ വധമോ എന്തും സംഭവിച്ചുകൊള്ളട്ടെ, ഞങ്ങളിദ്ദേഹത്തെ സ്വീകരിക്കുകതന്നെ ചെയ്യും). അങ്ങനെയാണ് ചരിത്രത്തില്‍, രണ്ടാം അഖബാ ഉടമ്പടി എന്ന് പ്രസിദ്ധമായ ബൈഅത്ത് നടന്നത്. മറുവശത്ത് ഖുറൈശികള്‍ക്കും ഈ കരാറിന്റെ പൊരുള്‍ അജ്ഞാതമായിരുന്നില്ല. നബി(സ)ക്ക് അതുവഴി ഒരു താവളം ലഭിക്കാന്‍ പോവുകയാണെന്ന് അവര്‍ക്കറിയാമായിരുന്നു. തിരുമേനിയുടെ ഉജ്ജ്വല വ്യക്തിത്വവും അസാമാന്യയോഗ്യതകളും ഇതിനകം അവര്‍ മനസ്സിലാക്കിക്കഴിഞ്ഞതാണ്. അവിടത്തെ നേതൃത്വത്തിലും മാര്‍ഗദര്‍ശനത്തിലും മുസ്‌ലിംകള്‍ ഒരു സംഘടിതശക്തിയായി മദീനയില്‍ ഒത്തുചേരുകയാണിപ്പോള്‍. അവരുടെ സ്ഥൈര്യവും നിശ്ചയദാര്‍ഢ്യവും അര്‍പ്പണബോധവും ഒരു പരിധിയോളം ഖുറൈശികള്‍ നേരത്തേ പരീക്ഷിച്ചറിഞ്ഞതാണ്. മദീനപോലെ മര്‍മപ്രധാനമായൊരു സ്ഥാനത്ത് മുസ്‌ലിംകളുടെ ശക്തി കേന്ദ്രീകരിക്കുന്നതില്‍ അവര്‍ മറ്റൊരപകടംകൂടി കാണുന്നുണ്ടായിരുന്നു. യമനില്‍നിന്ന്N852 ശാമിലേക്ക് ചെങ്കടല്‍ തീരത്തുകൂടിയുള്ള കച്ചവടമാര്‍ഗം മുസ്‌ലിംകളുടെ അധീനത്തില്‍ വരുകയെന്നതായിരുന്നു അത്. ഖുറൈശികളുടെയും മറ്റ് മുശ്‌രിക് ഗോത്രങ്ങളുടെയും സാമ്പത്തിക ജീവിതം ഈ കച്ചവടമാര്‍ഗത്തിന്റെ സുരക്ഷിതത്വത്തെ ആശ്രയിച്ചാണിരുന്നത്. ഈ ജീവനാഡിയില്‍ കൈവെച്ചുകൊണ്ട് മുസ്‌ലിംകള്‍ ജാഹിലിയ്യാ വ്യവസ്ഥിതിയുടെ നിലനില്‍പുതന്നെ അപകടപ്പെടുത്തുകയായിരുന്നു. സുപ്രധാനമായ ആ വാണിജ്യമാര്‍ഗത്തിലൂടെM7 മക്കക്കാര്‍ മാത്രം വര്‍ഷാന്തം രണ്ടരലക്ഷം അശ്‌റഫിയുടെ വ്യാപാരം നടത്തിയിരുന്നു. ത്വാഇഫുകാരുടെയും മറ്റും കച്ചവടം ഇതിനു പുറമെയാണ്. ഈ ഭവിഷ്യത്തുകളെല്ലാം ഖുറൈശികള്‍ നല്ലപോലെ മനസ്സിലാക്കിയിരുന്നു. അഖബാ ഉടമ്പടി നിലവില്‍വന്ന അതേ രാത്രിതന്നെ വിവരം മക്കക്കാരുടെ കാതുകളിലെത്തുകയും അതവരില്‍ വലിയ വെപ്രാളം സൃഷ്ടിക്കുകയും ചെയ്തു. മദീനക്കാരില്‍നിന്ന് നബിയെ ഒറ്റപ്പെടുത്താന്‍ അവര്‍ ശ്രമിച്ചുനോക്കിയെങ്കിലും ഫലിച്ചില്ല. മുസ്‌ലിംകള്‍ ഓരോരുത്തരായി മദീനയിലേക്ക് പോയിത്തുടങ്ങിയതോടെ മുഹമ്മദും അങ്ങോട്ട് പോവുമെന്ന് ഖുറൈശികള്‍ക്കുറപ്പായപ്പോള്‍ പ്രസ്തുത 'അപകടം' തടയാന്‍ അവര്‍ അവസാനത്തെ അടവ് പ്രയോഗിക്കാന്‍തന്നെ തീരുമാനിച്ചു. തിരുമേനിയുടെ ഹിജ്‌റക്ക് അല്‍പദിവസം മുമ്പ് ഖുറൈശികളുടെ ആലോചനാസഭ ചേര്‍ന്നു. ചൂടുപിടിച്ച ചര്‍ച്ചകള്‍ നടന്നു. ഒടുവില്‍, ബനൂഹാശിമല്ലാത്ത എല്ലാ ഖുറൈശി കുടുംബങ്ങളില്‍നിന്നും ഓരോ വ്യക്തികളെ തിരഞ്ഞെടുത്ത്, അവരെല്ലാം ചേര്‍ന്ന് മുഹമ്മദിനെ വധിക്കണമെന്ന് തീരുമാനമായി. എല്ലാ കുടുംബങ്ങളെയും ബനൂഹാശിമിന് ഒറ്റക്ക് നേരിടുക പ്രയാസമായിരിക്കും; അതിനാല്‍, പ്രതികാരത്തിന് മുതിരാതെ പ്രായശ്ചിത്തംകൊണ്ട് തൃപ്തിപ്പെടാന്‍ അവര്‍ നിര്‍ബന്ധിതരാവും എന്നൊക്കെയായിരുന്നു ഖുറൈശികളുടെ കണക്കുകൂട്ടല്‍. എന്നാല്‍, അല്ലാഹുവിന്റെ അനുഗ്രഹത്തോടൊപ്പം തിരുനബിയുടെ വിശ്വാസദാര്‍ഢ്യവും നയകുശലതയും കാരണമായി ഖുറൈശികളുടെ ഈ കുതന്ത്രം പരാജയപ്പെടുകയാണുണ്ടായത്. തിരുമേനി സുരക്ഷിതനായി മദീനയില്‍ എത്തുകയും ചെയ്തു. ഇങ്ങനെ നബിയുടെ ഹിജ്‌റയെ തടയുന്നതില്‍ പരാജിതരായ ഖുറൈശികള്‍ മദീനക്കാരുടെ തലവന്‍ അബ്ദുല്ലാഹിബ്‌നു ഉബയ്യിന്N1345 കത്തെഴുതി. (ഇദ്ദേഹത്തെ രാജാവാക്കാന്‍ നബിയുടെ ഹിജ്‌റക്ക് മുമ്പ് മദീനക്കാര്‍ ഒരുങ്ങിയതായിരുന്നു. തിരുമേനി മദീനയിലെത്തുകയും ഔസ്N255-ഖസ്‌റജ്N327 ഗോത്രക്കാരില്‍ ഭൂരിപക്ഷവും മുസ്‌ലിംകളാവുകയും ചെയ്തതോടെ, അയാളുടെ പ്രതീക്ഷകള്‍ വെള്ളത്തിലാവുകയാണുണ്ടായത്.) അതില്‍ എഴുതുന്നു: ''നിങ്ങള്‍ ഞങ്ങളുടെ ആള്‍ക്ക് നിങ്ങളുടെ നാട്ടില്‍ അഭയം നല്‍കിയിരിക്കയാണ്. നിങ്ങള്‍ അയാളെ എതിര്‍ക്കുകയോ പുറത്താക്കുകയോ വേണമെന്ന് ഞങ്ങളിതാ ദൈവത്തില്‍ സത്യംചെയ്ത് പറയുന്നു. അല്ലാത്തപക്ഷം ഞങ്ങളൊറ്റക്കെട്ടായി നിങ്ങളെ ആക്രമിക്കും. നിങ്ങളുടെ പുരുഷന്‍മാരെ വധിക്കുകയും സ്ത്രീകളെ അടിമകളാക്കുകയും ചെയ്യും.'' ഈ മുന്നറിയിപ്പിനെത്തുടര്‍ന്ന്, അബ്ദുല്ലാഹിബ്‌നു ഉബയ്യ് കുറച്ചെല്ലാം കുഴപ്പമുണ്ടാക്കാന്‍ ശ്രമിച്ചുനോക്കിയെങ്കിലും നബി(സ) തക്കസമയത്ത് അത് തടഞ്ഞു. അനന്തരം മദീനക്കാരുടെ നേതാവ് സഅ്ദുബ്‌നു മുആദ്N1002 ഉംറ നിര്‍വഹണാര്‍ഥം മക്കയിലേക്ക് പോയപ്പോള്‍ ഹറമിന്റെ കവാടത്തിന് തൊട്ടുമുമ്പില്‍ അബൂജഹ്ല്‍ N5 അദ്ദേഹത്തെ തടഞ്ഞ് ഇങ്ങനെ ആക്രോശിച്ചു:H94 اَلاَ اَرَاكَ تَطُوفُ بِمَكَّة آِمنًا وقَدْ اويتُم الصّبَاة وزَعَمتُم انَّكُم تَنصُرُونَهُم وتُعِينُونَهم لَولاَ انكَ مَع اَبِي صفوانَ مَا رَجَعتَ اِلى اَهْلِكَ سَالِمًا (ഞങ്ങളുടെ മതത്തില്‍നിന്ന് തെറ്റിയവര്‍ക്ക് നിങ്ങള്‍ അഭയം നല്‍കിയിരിക്കുന്നു. അവര്‍ക്ക് സഹായസഹകരണങ്ങള്‍ ചെയ്തുകൊടുക്കുമെന്ന് നിങ്ങള്‍ അവകാശപ്പെടുകയും ചെയ്യുന്നു. എന്നിട്ട്, താനിപ്പോള്‍ മക്കയില്‍ നിര്‍ഭയനായി ത്വവാഫ് ചെയ്യുന്നത് ഞാന്‍ കാണുന്നുവല്ലോ? താന്‍ ഉമയ്യത്തിന്റെ അതിഥിയായിരുന്നില്ലെങ്കില്‍ ജീവനുംകൊണ്ട് തിരിച്ചുപോകുമായിരുന്നില്ല.) സഅ്ദ്(റ) പ്രത്യുത്തരം നല്‍കി: والله لإن منعتني هذا لامنعنك ما هو اشد عليك منه طريقك على المدينة (അല്ലാഹുവാണ! എനിക്ക് നീ ഇതു തടയുന്നപക്ഷം ഇതിലും ഗൗരവമായിട്ടുള്ളത് നിനക്ക് ഞാനും തടയും. അതെ, മദീനയില്‍ക്കൂടിയുള്ള നിന്റെ മാര്‍ഗം.) കഅ്ബാലയ സന്ദര്‍ശനം മുസ്‌ലിംകള്‍ക്ക് നിരോധിച്ചിരിക്കുന്നതായി മക്കക്കാരുടെ പ്രഖ്യാപനമുണ്ടാവുകയും മദീനയില്‍ക്കൂടിയുള്ള സിറിയന്‍ കച്ചവടമാര്‍ഗം ഇസ്‌ലാമിന്റെ ശത്രുക്കള്‍ക്ക് സുരക്ഷിതമായിരിക്കില്ലെന്ന് മദീനക്കാര്‍ തിരിച്ചടിക്കുകയും ചെയ്തതിനു തുല്യമായ സംഭവമായിരുന്നു ഇത്. സിറിയന്‍ കച്ചവടമാര്‍ഗത്തില്‍ പിടിമുറുക്കുകയല്ലാതെ ആ സന്ദര്‍ഭത്തില്‍ മറ്റൊരു പോംവഴി മുസ്‌ലിംകള്‍ക്കുണ്ടായിരുന്നില്ല എന്നതാണ് വാസ്തവം. ഇസ്‌ലാമിനോടും മുസ്‌ലിംകളോടുമുള്ള ശത്രുതാനയത്തെക്കുറിച്ച് പുനരാലോചിക്കുന്നതിന് ഖുറൈശികള്‍ ഉള്‍പ്പെടെ പ്രസ്തുത കച്ചവട മാര്‍ഗത്തില്‍ താല്‍പര്യമുള്ള അറബി ഗോത്രങ്ങളെ നിര്‍ബന്ധിതരാക്കാന്‍ അതേ നിര്‍വാഹമുണ്ടായിരുന്നുള്ളൂ. അതുകൊണ്ടുതന്നെ, തിരുമേനി മദീനയില്‍ എത്തിയതോടെ നവജാത ഇസ്‌ലാമിക സമൂഹത്തിന്റെ പ്രാഥമിക ഭരണകാര്യങ്ങള്‍ ക്രമപ്പെടുത്തുകയും മദീനാപ്രാന്തങ്ങളിലെ ജൂതവിഭാഗങ്ങളുമായുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയും ചെയ്തശേഷം അവിടുന്ന് ആദ്യമായി ശ്രദ്ധ കേന്ദ്രീകരിച്ചത് പ്രസ്തുത വ്യാപാരമാര്‍ഗത്തിന്റെ കാര്യത്തിലായിരുന്നു. ഈ വിഷയകമായി രണ്ട് പ്രധാന ഉപായങ്ങള്‍ തിരുമേനി സ്വീകരിക്കുകയുണ്ടായി: ഒന്ന്, മദീനക്കും ചെങ്കടല്‍ തീരത്തിനും മധ്യേ പ്രസ്തുത രാജപാതയോട് ചേര്‍ന്ന് താമസിക്കുന്ന ഗോത്രങ്ങളുമായി സൗഹൃദ സഖ്യമോ നിഷ്പക്ഷതാ ഉടമ്പടിയോ ഉണ്ടാക്കാനായി സംഭാഷണമാരംഭിച്ചു. ഇതില്‍ തിരുമേനി പൂര്‍ണമായി വിജയിക്കുകയും ചെയ്തു. ആദ്യമായി, തീരപ്രദേശത്തിന് സമീപം പ്രമുഖ മലയോര ഗോത്രമായ ജുഹൈനN424യുമായി നിഷ്പക്ഷതാ കരാര്‍ ഒപ്പിട്ടു. യന്‍ബൂഇനും ദുല്‍ഉശൈറക്കും തൊട്ട പ്രദേശത്തുകാരായ സമുറ ഗോത്രക്കാരുമായി ഹിജ്‌റ ഒന്നാംവര്‍ഷം അവസാനത്തില്‍ പ്രതിരോധ സഹകരണ (Defensive alliance) കരാര്‍ ഉണ്ടാക്കി. ഹിജ്‌റ രണ്ടാം വര്‍ഷം മധ്യത്തില്‍ ബനൂമുദ്‌ലിജ് ഗോത്രവും ഈ ഉടമ്പടിയില്‍ ചേര്‍ന്നു. ബനൂസമുറത്തിന്റെ സഖ്യകക്ഷിയായിരുന്നു അവര്‍. കൂടാതെ, ആദര്‍ശപ്രബോധനം ആ ഗോത്രങ്ങളിലെല്ലാം ഇസ്‌ലാമിന് അനുഭാവികളുടെയും അനുയായികളുടെയും നല്ല ഒരു ഘടകത്തെ സൃഷ്ടിച്ചുകൊടുക്കുകയും ചെയ്തിരുന്നു. രണ്ട്, ഖുറൈശികളുടെ കച്ചവടസംഘങ്ങളെ ഭീഷണിപ്പെടുത്താനായി തുടരത്തുടരെ ചെറുവ്യൂഹങ്ങെള അയച്ചുകൊണ്ടിരുന്നു. ചില സംഘങ്ങളില്‍ തിരുമേനിയും പോയിരുന്നു. ആദ്യവര്‍ഷം ഇങ്ങനെ നാല് സംഘങ്ങളെയാണയച്ചത്. യുദ്ധക്കഥകള്‍ വിവരിക്കുന്ന ഗ്രന്ഥങ്ങളില്‍, സരിയ്യതു ഹംസN1006, സരിയ്യതു ഉബൈദതിബ്‌നി ഹാരിസ്N1004, സരിയ്യതു സഅ്ദിബ്‌നി അബീവഖാസ്N1005, ഗസ്‌വതുല്‍ അബ്‌വാഅ് എന്നീ പേരുകളിലാണവ അറിയപ്പെടുന്നത്. ( ഇസ്‌ലാമിന്റെ ചരിത്ര സാങ്കേതികഭാഷയില്‍ നബി(സ) ഒരു സഹാബിയുടെ നായകത്വത്തില്‍ നിയോഗിച്ചിരുന്ന സൈനിക സംഘത്തിനാണ് 'സരിയ്യ' എന്നു പറയുന്നത്. തിരുമേനി നേരിട്ട് നേതൃത്വം വഹിക്കുന്ന സൈനിക സംരംഭത്തിന് 'ഗസ്‌വ' എന്നു പറയുന്നു.) രണ്ടാം വര്‍ഷം ആദ്യമാസങ്ങളില്‍ രണ്ട് സംഘങ്ങളെക്കൂടി അയച്ചു. ഗസ്‌വതു ബുവാത്ത്, ഗസ്‌വതു ദുല്‍ഉശൈറ എന്നീ നാമങ്ങളിലാണ് ചരിത്രകാരന്മാര്‍ അവയെ സ്മരിക്കുന്നത്. ഈ സംരംഭങ്ങളിലെല്ലാം രണ്ട് സവിശേഷതകള്‍ ശ്രദ്ധേയമാണ്. ഒന്നാമതായി, ഇവയൊന്നിലും രക്തച്ചൊരിച്ചിലുണ്ടായില്ല; കച്ചവടസംഘം കൊള്ളചെയ്യപ്പെട്ടുമില്ല. കാറ്റിന്റെ ഗതി എങ്ങോട്ടാണെന്ന് ഖുറൈശികളെ ധരിപ്പിക്കുകമാത്രമേ ഈ സംരംഭങ്ങള്‍കൊണ്ടുദ്ദേശിച്ചിരുന്നുള്ളൂവെന്നാണിത് വ്യക്തമാക്കുന്നത്. രണ്ടാമതായി, ഈ സംഘങ്ങളിലൊന്നും മദീനക്കാരായ ആരേയും തിരുമേനി ഉള്‍പ്പെടുത്തിയിരുന്നില്ല. മക്കാമുഹാജിറുകള്‍ മാത്രമാണ് എല്ലാ സംഘത്തിലും ഉണ്ടായിരുന്നത്. സംഘട്ടനം കഴിവതും ഖുറൈശി കുടുംബാംഗങ്ങളില്‍ പരിമിതപ്പെടുത്തുകയും ഇതര ഗോത്രങ്ങള്‍ അതില്‍ കുടുങ്ങുന്നതുമൂലം കുഴപ്പം പരക്കാതെ നോക്കുകയുമായിരുന്നു ഉദ്ദേശ്യം. മറുവശത്ത്, മക്കക്കാര്‍ മദീനയുടെ ഭാഗത്തേക്ക് കൊള്ളസംഘത്തെ അയച്ചുകൊണ്ടിരുന്നു. അങ്ങനെയൊരു സംഘം കുര്‍സുബ്‌നു ജാബിരില്‍ ഫിഹ്‌രിN278യുടെ നേതൃത്വത്തില്‍ മദീനക്ക് സമീപം കൊള്ളനടത്തുകയും മദീനക്കാരുടെ കന്നുകാലികളെ പിടിച്ചുകൊണ്ടുപോവുകയും ചെയ്തു. ഇതര ഗോത്രങ്ങളെക്കൂടി ഈ സംഘട്ടനത്തില്‍ ഉള്‍പ്പെടുത്തുകയായിരുന്നു ഖുറൈശികള്‍ക്കാവശ്യം. അവരാകട്ടെ, ഭീഷണികൊണ്ട് മതിയാക്കാതെ കൊള്ളയും കവര്‍ച്ചയും വരെ കാര്യം എത്തിക്കുകയും ചെയ്തു. സ്ഥിതിഗതികള്‍ ഇത്രത്തോളം എത്തിനില്‍ക്കെ, ഹിജ്‌റ രണ്ട്, ശഅ്ബാനില്‍ (ക്രിസ്ത്വബ്ദം 623, ഫെബ്രുവരി അല്ലെങ്കില്‍ മാര്‍ച്ച് മാസത്തില്‍) ഖുറൈശികളുടെ വളരെവലിയൊരു കച്ചവടസംഘം സിറിയയില്‍നിന്ന് മക്കയിലേക്ക് മടങ്ങുന്നവഴി മദീനയുടെ സ്വാധീനവലയത്തിലുള്ള പ്രദേശത്ത് എത്തിച്ചേര്‍ന്നു. ഈ സംഘത്തോടൊപ്പം ഉദ്ദേശം 50,000 അശ്‌റഫിയുടെ ചരക്കുണ്ടായിരുന്നു. കാവല്‍ക്കാരാകട്ടെ, മുപ്പത് നാല്‍പത് പേരില്‍ കൂടുതലുണ്ടായിരുന്നുമില്ല. ചരക്ക് കൂടുതലും കാവല്‍ക്കാര്‍ കുറവുമായിരിക്കെ, മുന്‍ അനുഭവങ്ങള്‍ വെച്ച് മുസ്‌ലിംകളുടെ വല്ല പ്രബലസംഘവും തങ്ങളെ ആക്രമിച്ചേക്കുമെന്ന് ശക്തിയായ ആശങ്കക്കവകാശമുണ്ടായിരുന്നു. അതിനാല്‍, അപായ മേഖല എത്തിയതോടെ സംഘത്തലവന്‍ അബൂസുഫ്‌യാന്‍N39 സഹായത്തിനായി, മക്കയിലേക്ക് ദൂതനെ അയച്ചു. ദൂതന്‍ മക്കയില്‍ എത്തിയപാടെ, അറബികളുടെ പഴയ സമ്പ്രദായമനുസരിച്ച് തന്റെ ഒട്ടകത്തിന്റെ കാതും മൂക്കും ഛേദിച്ചു; ഒട്ടകമഞ്ചം മറിച്ചിട്ടു; കുപ്പായം വലിച്ചു കീറി; മുറവിളി കൂട്ടി: يَا مَعشَرَ قُرَيش! اللَّطِيمَة اللَّطِيمَة ! أمْوَالُكُم مَع أَبِي سُفْيَان قَدْ عَرَضَ لَهَا مُحَمَّد فِي أَصْحَابِه لاَ أَرَى ان تدركُوهَا الغَوث! الغَوث! (ഖുറൈശി സമൂഹമേ! കച്ചവടസംഘം അപകടത്തില്‍! അബൂസുഫ്‌യാന്റെ കൂടെയുള്ള നിങ്ങളുടെ ധനം പിടിച്ചടക്കാന്‍ ഇതാ മുഹമ്മദും കൂട്ടരും ഒരുങ്ങിപ്പുറപ്പെട്ടിരിക്കുന്നു. നിങ്ങള്‍ക്കത് കിട്ടുമെന്ന് പ്രതീക്ഷയില്ല; ഉടന്‍ സഹായത്തിനെത്തുക!) ഈ സൂത്രം കണക്കിനു ഫലിച്ചു. മക്ക മുഴുവന്‍ ഇളകിവശായി. ഖുറൈശിത്തലവന്മാരെല്ലാം യുദ്ധത്തിനു തയ്യാറെടുത്തു. 600 കവചധാരികളും, 100 അശ്വാരൂഢരുമടക്കം ആയിരത്തോളം യോദ്ധാക്കള്‍ വമ്പിച്ച ആര്‍ഭാടപ്രകടനത്തോടെ യുദ്ധത്തിനു പുറപ്പെട്ടു. കച്ചവടസംഘത്തെ രക്ഷപ്പെടുത്തുക മാത്രമായിരുന്നില്ല അവരുടെ ഉദ്ദേശ്യം. ഈ 'നിത്യഭീഷണി' എന്നേക്കുമായി അവസാനിപ്പിക്കണമെന്നുറപ്പിച്ചാണവര്‍ പുറപ്പെട്ടത്. മദീനയില്‍ പുതുതായി രൂപപ്പെട്ടുവരുന്ന ഈ 'വിരുദ്ധ ശക്തിയെ' ചതച്ചരക്കണം; പരിസരപ്രദേശങ്ങളിലെ ഗോത്രങ്ങളില്‍ ഭീതി സൃഷ്ടിച്ച് മേലില്‍ വ്യാപാരമാര്‍ഗം തികച്ചും സുരക്ഷിതമാക്കുകയും വേണം -ഇതെല്ലാമായിരുന്നു അവരുടെ ലാക്ക്. സ്ഥിതിഗതികളെപ്പറ്റി സദാ ബോധവാനായിരുന്ന നബി(സ)ക്ക് വിധിനിര്‍ണായക ഘട്ടമാണ് വന്നിരിക്കുന്നതെന്ന് മനസ്സിലായി. ധീരമായ ഒരു കാല്‍വയ്പിനു തക്ക സന്ദര്‍ഭമാണിത്. ഇപ്പോളിത് ചെയ്തില്ലെങ്കില്‍ ഇസ്‌ലാമിക പ്രസ്ഥാനം എന്നേക്കുമായി നിര്‍വീര്യമായിത്തീരുമെന്ന് മാത്രമല്ല, പ്രസ്ഥാനത്തിന് തല ഉയര്‍ത്താനുള്ള സന്ദര്‍ഭംതന്നെ നഷ്ടപ്പെട്ടെന്നും വരാം. നബിയും സഖാക്കളും ദാറുല്‍ ഹിജ്‌റയില്‍വന്ന് രണ്ടുവര്‍ഷം തികഞ്ഞില്ല; ഒഴിഞ്ഞ കൈകളുമായി മദീനയിലെത്തിയ മുഹാജിറുകള്‍; അശിക്ഷിതരായ അന്‍സ്വാറുകള്‍N12; യഹൂദി ഗോത്രങ്ങള്‍ എതിര്‍പ്പിന്റെ മാര്‍ഗത്തില്‍; മദീനയില്‍ത്തന്നെ മുനാഫിഖുകളുടെയും മുശ്‌രിക്കുകളുടെയും ശക്തമായൊരു സംഘം പ്രവര്‍ത്തിക്കുന്നു; പരിസരവാസികളായ ഗോത്രങ്ങള്‍ ഖുറൈശികളെക്കുറിച്ച് സംഭീതര്‍; അതേസമയം, മതപരമായി അവരുടെ അനുഭാവികളും. ഈ പരിതഃസ്ഥിതിയില്‍ ഖുറൈശികള്‍ മദീനയെ ആക്രമിക്കുന്നപക്ഷം മുസ്‌ലിംകളുടെ കൊച്ചുസമൂഹം എന്നേക്കുമായി അവസാനിച്ചുപോകാം. അഥവാ മദീനയെ ആക്രമിക്കാതെ കച്ചവടസംഘത്തെ ബലാല്‍ക്കാരം രക്ഷപ്പെടുത്തിക്കൊണ്ടുപോകയാണെങ്കിലും, മുസ്‌ലിംകള്‍ വിഷണ്ണരായി അത് നോക്കിനില്‍ക്കേണ്ടിവന്നാല്‍, അപ്പോഴും അവരുടെ സ്ഥിതി പരുങ്ങലിലാകും. അവരുടെ വീര്യം കെട്ടുപോകയും ആര്‍ക്കും അവരെ കടന്നാക്രമിക്കാമെന്ന അവസ്ഥ വന്നുചേരുകയും ചെയ്യും. നാട്ടിലെവിടെയും അവര്‍ക്കൊരഭയസങ്കേതം അവശേഷിക്കുകയില്ല. ചുറ്റിലുമുള്ള ഗോത്രങ്ങളെല്ലാം ഖുറൈശികളുടെ ഇംഗിതത്തിനൊത്ത് പ്രവര്‍ത്തിച്ചുതുടങ്ങും. മദീനയിലെ ജൂതരും കപടവിശ്വാസികളും ബഹുദൈവാരാധകരും പരസ്യമായി രംഗത്തുവരുകയും മുസ്‌ലിംകള്‍ക്ക് ജീവിതംതന്നെ ദുസ്സഹമായിത്തീരുകയും ചെയ്യും. അവരെസ്സംബന്ധിച്ച മതിപ്പും ഭീതിയും നഷ്ടപ്പെടുമ്പോള്‍ അവരുടെ ജീവനും ധനവും അഭിമാനവും ആര്‍ക്കുമൊരു പ്രശ്‌നമാകില്ല. ഈ പരിതഃസ്ഥിതിയിലാണ് കിട്ടാവുന്നിടത്തോളം ശക്തി സ്വരൂപിച്ച് നബിയും സഖാക്കളും പുറപ്പെടാന്‍തന്നെ തീരുമാനിച്ചത്. ആര്‍ക്കാണ് ജീവിക്കാനുള്ള ശക്തിയെന്നും ആര്‍ക്കാണതില്ലാത്തതെന്നും രണാങ്കണം വിധിയെഴുതട്ടെ. നിര്‍ണായകമായ ഈ കാല്‍വയ്പിനെ ഉദ്ദേശിച്ചുകൊണ്ട് തിരുമേനി അന്‍സ്വാറുകളെയും മുഹാജിറുകളെയും വിളിച്ചുകൂട്ടി. അവരുടെ മുമ്പില്‍ യഥാര്‍ഥ നിലപാട് വ്യക്തമായി സമര്‍പ്പിച്ചു. 'വടക്കുഭാഗത്ത് കച്ചവടസംഘം, തെക്കുഭാഗത്തുനിന്ന് ഖുറൈശിപ്പടയുടെ വരവും. രണ്ടിലൊരു സംഘത്തെ നിങ്ങള്‍ക്ക് നല്‍കാമെന്ന് അല്ലാഹു വാഗ്ദത്തം ചെയ്തിരിക്കുന്നു' - തിരുമേനി പറഞ്ഞു: ഇതില്‍ ഏത് സംഘത്തെയാണ് നിങ്ങള്‍ നേരിടാനാഗ്രഹിക്കുന്നതെന്ന് വ്യക്തമാക്കുക.' കച്ചവടസംഘത്തെ ആക്രമിക്കാനാണ് വളരെയധികംപേര്‍ ആഗ്രഹം പ്രകടിപ്പിച്ചത്. എന്നാല്‍, തിരുമേനിയുടെ ഇംഗിതം മറ്റൊന്നായിരുന്നു. അതിനാല്‍, അവിടുന്ന് ചോദ്യം ആവര്‍ത്തിച്ചു. തദവസരം മുഹാജിറുകളില്‍പെട്ട മിഖ്ദാദുബ്‌നു അംറ്(റ)N782 എഴുന്നേറ്റുനിന്നു പറഞ്ഞു: يَا رَسُولَ اللهِ، امْضِ لمَا امَرَكَ الله، فَاِنَّا مَعَكَ حَيْثُمَا احْبَبْتَ، لاَ نَقُولُ لَكَ كَمَا قَالَ بَنُوا اِسْرَائِيل لِمُوسَى إِذْهَبْ أَنْتَ ورَبُّكَ فقَاتِلاَ إنَّا هاهُنَا قَاعِدون، وَلكِنْ إذْهَبْ أنتَ وَرَبُّك فقَاتِلاَ إنَّا مَعَكُمَا مُقَاتِلُون، مَادَامَت عَين مِنَّا تَطْرفُ. (അല്ലാഹുവിന്റെ റസൂലേ! എങ്ങോട്ട് പോകാന്‍ അല്ലാഹു ആജ്ഞാപിച്ചിരിക്കുന്നുവോ അങ്ങോട്ട് പോവുക. അങ്ങക്കിഷ്ടപ്പെട്ട ഭാഗത്തേക്ക് അങ്ങയോടൊപ്പം ഞങ്ങളുമുണ്ട്. 'നീയും നിന്റെ ദൈവവും പോയി യുദ്ധംചെയ്യുക. ഞങ്ങളിവിടെ ഇരുന്നുകൊള്ളാം' എന്ന് ഇസ്രാഈല്യര്‍ മൂസാ(അ)യോട് പറഞ്ഞമാതിരി അങ്ങയോട് ഞങ്ങളൊരിക്കലും പറയുകയില്ല. മറിച്ച്, അങ്ങും അങ്ങയുടെ ദൈവവും പോയി യുദ്ധംചെയ്യുക; അങ്ങയോടൊപ്പം ഞങ്ങളും ജീവന്‍കൊണ്ട് പൊരുതും. ഞങ്ങളില്‍ ഒരു കണ്ണെങ്കിലും ഇമവെട്ടുന്ന കാലത്തോളം.)H97 പക്ഷേ, അന്‍സ്വാറുകളുടെ അഭിപ്രായമറിയാതെ യുദ്ധത്തിന് തീരുമാനമെടുക്കുന്നത് ശരിയായിരുന്നില്ല. കാരണം, ഇതുവരെയുള്ള സൈനിക നടപടികളിലൊന്നും അവരുടെ സഹായം ആവശ്യപ്പെട്ടിരുന്നില്ല. അവരെ സംബന്ധിച്ചിടത്തോളം ഇസ്‌ലാമിനെ സഹായിക്കാമെന്ന് നേരത്തേ ചെയ്തുവെച്ച ഉടമ്പടി പാലിക്കാന്‍ എത്രത്തോളം സന്നദ്ധരാണെന്ന് തെളിയിക്കാനുള്ള പ്രഥമ പരീക്ഷണഘട്ടമായിരുന്നു ഇത്. ആകയാല്‍, അവരുടെ പേരെടുത്തുപറയാതെ, തിരുമേനി പിന്നെയും ചോദ്യമാവര്‍ത്തിച്ചു. അപ്പോള്‍ സഅ്ദുബ്‌നു മുആദ് (റ) എഴുന്നേറ്റ് ബോധിപ്പിച്ചു: 'തിരുമേനിയുടെ ചോദ്യം ഞങ്ങളെ ഉദ്ദേശിച്ചാണെന്ന് തോന്നുന്നു!' അവിടുന്ന് സമ്മതരൂപത്തില്‍ മറുപടി നല്‍കിയപ്പോള്‍ അദ്ദേഹം പറഞ്ഞു: لقد آمنا بك وصدقناك وشهدنا انما جئت به هو الحق واعطيناك عهودنا ومواثيقنا على السمع والطاعة. فامض يا رسول الله لما لردت . فوالذى بعثك بالحق لو استعرضت بنا هذا البحر فخضته لخضناه معك وما تخلف منا رجل واحد وما نكره ان تلقي بنا عدونا غدا انا لنصبر عند الحرب صدق عند اللقاء ولعل الله يريك ما نقر به عينك فسربنا على بركة الله (ഞങ്ങള്‍ അങ്ങയില്‍ വിശ്വസിക്കുകയും അങ്ങ് സത്യവാദിയെന്ന് സമ്മതിക്കുകയും ചെയ്തിരിക്കുന്നു. അങ്ങ് യാതൊന്നുമായി വന്നിരിക്കുന്നുവോ അത് മാത്രമാണ് സത്യമെന്ന് ഞങ്ങള്‍ സാക്ഷ്യപ്പെടുത്തിയിരിക്കുന്നു. അങ്ങയെ അനുസരിച്ചുകൊള്ളാമെന്ന് ഞങ്ങള്‍ ഉറച്ച കരാര്‍ നല്‍കിയിരിക്കുന്നു. അതുകൊണ്ട്, അല്ലാഹുവിന്റെ റസൂലേ! ഉദ്ദേശിച്ച കാര്യത്തിലേക്ക് പോവുക. സത്യസമേതം അങ്ങയെ നിയോഗിച്ച അല്ലാഹുവാണ, അങ്ങ് ഞങ്ങളെയും കൂട്ടി സമുദ്രത്തില്‍ ഇറങ്ങുകയാണെങ്കില്‍ അങ്ങയോടൊപ്പം ഞങ്ങളും ഇറങ്ങും. ഞങ്ങളിലൊരാളും പിന്‍വാങ്ങുകയില്ല. നാളെ, അങ്ങ് ഞങ്ങളുമായി ശത്രുവിനെ എതിരിടുന്നതില്‍ ഞങ്ങള്‍ക്ക് ഒരു വൈമനസ്യവുമില്ല. യുദ്ധത്തില്‍ ഞങ്ങള്‍ ഉറച്ചുനില്‍ക്കും. ശത്രുവെ നേരിടുമ്പോള്‍ ഞങ്ങളുടെ ധൈര്യവും അര്‍പ്പണബോധവും തെളിയുന്നതാണ്. അങ്ങയുടെ കണ്ണ് കുളിര്‍ക്കുന്ന കാര്യങ്ങള്‍ ഞങ്ങളിലൂടെ അല്ലാഹു കാണിച്ചെന്നുവരാം. ആകയാല്‍, അല്ലാഹുവിന്റെ അനുഗ്രഹത്തോടെ, ഞങ്ങളേയും കൂട്ടി പുറപ്പെട്ടാലും!) ഈ പ്രഭാഷണങ്ങളെത്തുടര്‍ന്ന് കച്ചവടസംഘത്തെ വിട്ട്, ഖുറൈശി സൈന്യത്തെ നേരിടാന്‍തന്നെ തീരുമാനമുണ്ടായി. എന്നാല്‍, ഇതൊരു നിസ്സാര തീരുമാനമായിരുന്നില്ല. വളരെ ഇടുങ്ങിയ സമയത്ത് തിടുക്കത്തില്‍ യുദ്ധത്തിനിറങ്ങേണ്ടിവന്ന സംഘത്തില്‍ ആകെയുണ്ടായിരുന്നത് മുന്നൂറില്‍പരം പേരായിരുന്നു (മുഹാജിറുകള്‍ 86, ഔസ് ഗോത്രക്കാര്‍ 61, ഖസ്‌റജ് ഗോത്രക്കാര്‍ 170). ഇവരില്‍ വാഹനമായി കുതിര കൈവശമുള്ളവര്‍ രണ്ടോ മൂന്നോ പേര്‍ മാത്രമായിരുന്നു. മറ്റെല്ലാവര്‍ക്കും കൂടി 70 ഒട്ടകമാണുണ്ടായിരുന്നത്. മൂന്നും നാലും പേര്‍ വീതം ഒട്ടകപ്പുറത്ത് ഊഴമിട്ട് സവാരിചെയ്തു. യുദ്ധസാമഗ്രികള്‍ തികച്ചും അപര്യാപ്തമായിരുന്നു. അറുപതുപേര്‍ക്കേ കവചമുണ്ടായിരുന്നുള്ളൂ. ചുരുക്കത്തില്‍ ആവേശംകൊണ്ട് മതിമറന്ന ഏതാനും ആത്മത്യാഗികളുടെ കാര്യമൊഴിച്ചാല്‍ മിക്കവരും ഉള്‍ക്കിടിലത്തോടെയാണ് ഈ അപകടസംരംഭത്തില്‍ പങ്കാളികളായത്. മരണത്തിന്റെ വായിലേക്ക് സ്വയം എടുത്തുചാടുന്നപോലെയാണവര്‍ക്ക് തോന്നിയത്. ഇസ്‌ലാമിക സമൂഹത്തില്‍ കടന്നുകൂടിയ അവസരസേവകരുടെ ദൃഷ്ടിയില്‍ ഇതൊരു ഭ്രാന്തന്‍ പരിപാടിയായിരുന്നു. വിശ്വാസത്തിന്റെ പേരില്‍ ജീവനും ധനവും നഷ്ടപ്പെടുത്താന്‍ സന്നദ്ധരല്ലാതിരുന്ന അവര്‍ 'മതവികാരംകൊണ്ടന്ധരായ' മുസ്‌ലിംകളെ കളിയാക്കിയിരുന്നു. എന്നാല്‍, ജീവന്മരണ പോരാട്ടത്തിനുള്ള സന്ദര്‍ഭമാണിതെന്ന് മനസ്സിലാക്കി, നബിയും യഥാര്‍ഥ വിശ്വാസികളും സര്‍വസ്വം അല്ലാഹുവില്‍ അര്‍പ്പിച്ച് വീടു വിട്ടിറങ്ങി. ഖുറൈശിപ്പട നീങ്ങിക്കൊണ്ടിരുന്ന തെക്കുപടിഞ്ഞാറ് ഭാഗമാണവര്‍ ലക്ഷ്യംവെച്ചത്. കച്ചവടസംഘത്തെ കൊള്ളചെയ്യലാണ് ഉദ്ദേശ്യമെങ്കില്‍ നേരെ പോകേണ്ടത് വടക്കുപടിഞ്ഞാറോട്ടായിരുന്നു.M8 ( ഹദീസുകളിലും യുദ്ധസംഭവങ്ങള്‍ പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങളിലും വന്നിട്ടുള്ള റിപ്പോര്‍ട്ടുകളാണ് ബദ്ര്‍യുദ്ധ വിവരണത്തില്‍ ചരിത്രകാരന്മാരും സീറാകര്‍ത്താക്കളും അവലംബമാക്കിയത്. എന്നാല്‍, ആ റിപ്പോര്‍ട്ടുകളില്‍ അധിക പങ്കും വിശ്വാസയോഗ്യമല്ലെന്നു മാത്രമല്ല, ഖുര്‍ആന് വിരുദ്ധവുമാണ്. ബദ്ര്‍യുദ്ധത്തെ സംബന്ധിച്ച് സര്‍വോപരി സ്വീകാര്യമായത് ഖുര്‍ആന്റെ വിവരണമാണെന്ന് നാം മനസ്സിലാക്കുന്നത് കേവലം 'വിശ്വാസ'ത്തിന്റെ പേരിലല്ല. ചരിത്രപരമായും ഈ യുദ്ധത്തെ സംബന്ധിച്ച ഏറ്റവും ആധികാരികമായ വിവരണം ഖുര്‍ആനിലെ അല്‍അന്‍ഫാല്‍ സൂറത്തുതന്നെയാണ്. കാരണം, യുദ്ധത്തിന് തൊട്ടുപിന്നിലാണ് ഇതവതരിച്ചത്. യുദ്ധത്തില്‍ പങ്കെടുത്തവരുള്‍പ്പെടെ ശത്രുക്കളും മിത്രങ്ങളുമെല്ലാം ഇത് കേള്‍ക്കുകയും വായിക്കുകയും ചെയ്തിരുന്നു. വസ്തുതകള്‍ക്ക് വിപരീതമായി വല്ലതും ഇതിലുണ്ടായിരുന്നെങ്കില്‍ ആയിരം നാക്കുകള്‍ അതിനെ ഖണ്ഡിക്കാന്‍ ഉയരുമായിരുന്നു.) റമദാന്‍ 17-ന് ബദ്‌റില്‍M9 ഇരു കക്ഷികളും ഏറ്റുമുട്ടി. ഇരുസൈന്യവും അഭിമുഖമായി അണിനിരന്നപ്പോള്‍ മൂന്ന് അവിശ്വാസിക്ക് ഒരു വിശ്വാസി എന്നതോതിലാണവരുടെ അംഗസംഖ്യയെന്നും മുസ്‌ലിംകള്‍ വേണ്ടവിധം സായുധരല്ലെന്നും നബി(സ) കണ്ടു. തദവസരം തിരുമേനി ഭയഭക്തിപുരസ്സരം കൈയുയര്‍ത്തി അത്യന്തം വിനയാന്വിതനായി ദൈവസന്നിധിയില്‍ ബോധിപ്പിച്ചു: اللهُمَّ هذِهِ قُرَيش قَدْ اَتَتْ بِخُيَلاَءِهَا تُحَاوِلُ انْ تُكَذبَ رَسُولكَ، اللهُمَّ فنصْركَ الذِي وَعَدْتَني اللهم اِنْ تهْلِك هذِهِ العصَابَة اليَوم لاَ تُعبَد (അല്ലാഹുവേ, ഖുറൈശികളിതാ അവരുടെ അഹങ്കാരാര്‍ഭാടങ്ങളോടുകൂടി വന്നിരിക്കുന്നു, നിന്റെ ദൂതന്‍ കള്ളവാദിയെന്ന് വരുത്താന്‍! അതുകൊണ്ട് അല്ലാഹുവേ! നീ എനിക്ക് വാഗ്ദാനം ചെയ്ത സഹായത്തിന് സന്ദര്‍ഭമിതാ! അല്ലാഹുവേ! ഇന്ന് ഈ ചെറു സംഘം നശിച്ചുപോയാല്‍ പിന്നെ ഭൂമുഖത്ത് നീ ആരാധിക്കപ്പെടുകയില്ല!) ഈ അടര്‍ക്കളത്തില്‍ ഏറ്റവും കടുത്ത പരീക്ഷണം മുഹാജിറുകള്‍ക്കായിരുന്നു. സ്വന്തം സഹോദരങ്ങളും ബന്ധുജനങ്ങളുമാണ് ശത്രുപക്ഷത്ത് അണിനിരന്നിരിക്കുന്നത്. പിതാക്കള്‍, പുത്രന്മാര്‍, പിതൃവ്യന്മാര്‍, സഹോദരന്മാര്‍, മാതുലന്മാര്‍ ഇങ്ങനെ ഓരോരുത്തര്‍ക്ക് ഏറ്റവും പ്രിയപ്പെട്ടവരാണ് തങ്ങളുടെ വാള്‍ത്തലപ്പിന് കീഴെ വന്നുനില്‍ക്കുന്നത്. സ്വകരങ്ങള്‍കൊണ്ട് സ്വന്തക്കാരുടെ കരളറുക്കേണ്ട ഈ അവസ്ഥ ഒന്നോര്‍ത്തുനോക്കൂ! പൂര്‍ണ ഗൗരവത്തോടെ സത്യത്തെ അംഗീകരിക്കുകയും അസത്യവുമായി എല്ലാ ബന്ധങ്ങളും വിച്ഛേദിക്കാന്‍ തീരുമാനിച്ചുറക്കുകയും ചെയ്തവര്‍ക്ക് മാത്രമേ ഈ കടുത്ത പരീക്ഷണം തരണംചെയ്യാനാവൂ. മറുവശത്ത്, അന്‍സ്വാറുകളുടെ പരീക്ഷണവും നിസ്സാരമായിരുന്നില്ല. ഖുറൈശികളെയും സഖ്യകക്ഷികളെയും വിലവെക്കാതെ മുസ്‌ലിംകള്‍ക്ക് അഭയംനല്‍കിയതിന്റെ പേരില്‍ ഇതുവരെ അവര്‍ ആ പ്രബല ഗോത്രക്കാരുടെ ശത്രുത സമ്പാദിക്കയേ ചെയ്തിരുന്നുള്ളൂ. ഇപ്പോഴാകട്ടെ, ഇസ്‌ലാമിനുവേണ്ടി അവരോട് യുദ്ധംചെയ്യാനാണ് അന്‍സ്വാറുകളുടെ പുറപ്പാട്. ഏതാനുമായിരം ജനങ്ങള്‍മാത്രമുള്ള ഒരു ചെറിയ പ്രദേശം അറേബ്യയുടെ മുഴുവന്‍ ആക്രമണത്തെ വിളിച്ചുവരുത്തുകയെന്നാണിതിനര്‍ഥം. തങ്ങള്‍ക്ക് സത്യമെന്ന് ബോധ്യമായ ആദര്‍ശത്തില്‍ അടിയുറച്ച് വിശ്വസിക്കുകയും അതിന്റെപേരില്‍ എല്ലാ സ്വകാര്യ താല്‍പര്യങ്ങളും തൃണവദ്ഗണിക്കുകയും ചെയ്ത ഒരു ജനവിഭാഗം മാത്രമേ ഇതിന് ധൈര്യപ്പെടുമായിരുന്നുള്ളൂ. അങ്ങനെ അവരുടെ നിഷ്‌കപടമായ വിശ്വാസം ഒടുവില്‍ അല്ലാഹുവിന്റെ സഹായാനുഗ്രഹം നേടുകയും നിരായുധരായ ആ ത്യാഗിവര്യന്മാരുടെ മുമ്പില്‍ ശക്തരും ഗര്‍വിഷ്ഠരുമായ ഖുറൈശിപ്പട പരാജയമടയുകയും ചെയ്തു. ഖുറൈശികളില്‍ എഴുപതുപേര്‍ വധിക്കപ്പെട്ടു. എഴുപതുപേര്‍ ബന്ധനസ്ഥരായി. അവരുടെ സാധന സാമഗ്രികളത്രയും മുസ്‌ലിംകള്‍ക്ക് യുദ്ധമുതലായി ലഭിച്ചു. ഇസ്‌ലാംവിരുദ്ധ പ്രസ്ഥാനത്തിന്റെ നട്ടെല്ലുകളും ഖുറൈശിഗോത്രത്തിന്റെ സുരഭിലസൂനങ്ങളുമായ വലിയ വലിയ സേനാനായകന്മാര്‍ പോര്‍ക്കളത്തില്‍ കഥകഴിഞ്ഞു. വിധിനിര്‍ണായകമായ ഈ വിജയം ഇസ്‌ലാമിനെ അറേബ്യയില്‍ ഒരു ശക്തിയാക്കി ഉയര്‍ത്തി. ഒരു പശ്ചാത്യപണ്ഡിതന്റെ ഭാഷയില്‍ 'ബദ്‌റിനുമുമ്പ് ഇസ്‌ലാം കേവലം ഒരു മതവും രാഷ്ട്രവുമായിരുന്നു. ബദ്‌റിനുശേഷം അത് രാഷ്ട്രത്തിന്റെ മതമായി; അല്ല, രാഷ്ട്രംതന്നെയായി.'
ഇതത്രെ, ഈ ഖുര്‍ആനികാധ്യായത്തില്‍ നിരൂപണം ചെയ്തിരിക്കുന്ന മഹത്തായ യുദ്ധം. എന്നാല്‍, ഭൗതിക ഭരണാധിപന്മാര്‍ തങ്ങളുടെ സൈനികവിജയത്തിനുശേഷം ചെയ്യാറുള്ള നിരൂപണങ്ങളില്‍നിന്നെല്ലാം ഭിന്നമാണ് ഖുര്‍ആന്റെ നിരൂപണശൈലി. ആദ്യമായി, മുസ്‌ലിംകളില്‍ ധാര്‍മികമായി അപ്പോഴും അവശേഷിച്ചിരുന്ന കോട്ടങ്ങള്‍ എടുത്തുകാണിച്ച്, ഭാവിയില്‍ അവ നികത്തുന്നതിന് കൂടുതല്‍ ശ്രദ്ധിക്കണമെന്ന് സൂചിപ്പിച്ചു. തുടര്‍ന്ന്, യുദ്ധവിജയത്തില്‍ ദൈവസഹായത്തിന് എത്രവലിയ പങ്കാണുണ്ടായിരുന്നതെന്ന് ചൂണ്ടിക്കാണിച്ചു- മുസ്‌ലിംകള്‍ സ്വന്തം കഴിവിലും ധൈര്യസ്ഥൈര്യത്തിലും അഹങ്കരിക്കാതെ, ദൈവാര്‍പ്പണത്തിന്റെയും ദൈവത്തിനും ദൈവദൂതന്നുമുള്ള അനുസരണത്തിന്റെയും പാഠം ഉള്‍ക്കൊള്ളാന്‍ വേണ്ടി. അതോടൊപ്പം, ഈ സത്യാസത്യ സംഘട്ടനത്തിനടിസ്ഥാനമായ ധാര്‍മികലക്ഷ്യമെന്തെന്നു വ്യക്തമാക്കുകയും പോര്‍ക്കളത്തില്‍ വിജയം വരിക്കുന്നതിനു നിദാനമായ ധാര്‍മികഗുണങ്ങള്‍ വിശദീകരിക്കുകയും ചെയ്തു. ബഹുദൈവവിശ്വാസികളെയും കപടവിശ്വാസികളെയും ജൂതന്മാരെയും യുദ്ധത്തില്‍ തടവുകാരാക്കപ്പെട്ടവരെയും തികച്ചും മാതൃകാപരമായ ശൈലിയില്‍ അഭിസംബോധന ചെയ്തു. മുസ്‌ലിംകള്‍ക്ക് യുദ്ധത്തില്‍ കൈവന്ന സ്വത്തുക്കളെസ്സംബന്ധിച്ച് നിര്‍ദേശം നല്‍കി. അല്ലാഹുവിന്റെ സ്വത്താണത്. അത് നിങ്ങളുടെ സ്വന്തമെന്ന് കണക്കാക്കരുത്. അതില്‍ അല്ലാഹു നിങ്ങള്‍ക്കായി നിശ്ചയിച്ച പങ്ക് നന്ദിപൂര്‍വം സ്വീകരിക്കണം. 'ദൈവമാര്‍ഗ'ത്തിലേക്കും പാവപ്പെട്ടവരെ സഹായിക്കാനും നീക്കിവെച്ച വിഹിതം മനസ്സംതൃപ്തിയോടെ നല്‍കുകയും വേണം. യുദ്ധവും സന്ധിയും സംബന്ധിച്ച്, ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ നിലവിലുള്ള ഘട്ടത്തിലേക്കാവശ്യമായ ധാര്‍മികനിര്‍ദേശങ്ങളും നല്‍കി. മുസ്‌ലിംകള്‍ യുദ്ധത്തിലും സന്ധിയിലും ജാഹിലിയ്യാസമ്പ്രദായങ്ങളുപേക്ഷിക്കുകയും ലോകത്തിനു തങ്ങളുടെ ധാര്‍മികമേന്മ ബോധ്യപ്പെടുത്തിക്കൊടുക്കുകയും വേണ്ടതുണ്ടായിരുന്നു. അങ്ങനെ, ഏതൊന്നിന്റെ അസ്തിവാരത്തില്‍ കര്‍മജീവിതം കെട്ടിപ്പടുക്കാന്‍ ഇസ്‌ലാം ആരംഭം തൊട്ടേ ഉദ്‌ബോധിപ്പിച്ചുകൊണ്ടിരുന്നുവോ ആ ധാര്‍മികതയുടെ പ്രായോഗിക വ്യാഖ്യാനമെന്തെന്ന് ലോകത്തെ അറിയിക്കേണ്ടതുണ്ടായിരുന്നു. അവസാനമായി, ഇസ്‌ലാമിക രാഷ്ട്രത്തിന്റെ ഭരണഘടനാപരമായ ചില നിയമവകുപ്പുകള്‍ വിവരിച്ചുകൊണ്ട്, ദാറുല്‍ ഇസ്‌ലാമിലെ മുസ്‌ലിംകളുടെയും ദാറുല്‍ ഇസ്‌ലാമിനു പുറത്തുള്ള മുസ്‌ലിംകളുടെയും നിയമപരമായ നിലപാടിലുള്ള അന്തരം എടുത്തുകാണിക്കുകയും ചെയ്തു.
The Surah Information resource provides detailed information for each Surah. It includes key themes and topics, reasons for revelation, summaries, and other contextual insights to help readers better understand the message of the Surah.
Surah Information is available in multiple languages and can be downloaded in SQLite
, CSV
, and JSON
formats. Some languages include both a short summary and a longer, detailed version. The detailed version may use HTML tags for formatting the text.