Malayalam Abridged Explanation of the Quran

Multiple Ayahs

Tags

Download Links

Malayalam Abridged Explanation of the Quran tafsir for Surah Al-Qasas — Ayah 23

وَلَمَّا وَرَدَ مَآءَ مَدۡيَنَ وَجَدَ عَلَيۡهِ أُمَّةٗ مِّنَ ٱلنَّاسِ يَسۡقُونَ وَوَجَدَ مِن دُونِهِمُ ٱمۡرَأَتَيۡنِ تَذُودَانِۖ قَالَ مَا خَطۡبُكُمَاۖ قَالَتَا لَا نَسۡقِي حَتَّىٰ يُصۡدِرَ ٱلرِّعَآءُۖ وَأَبُونَا شَيۡخٞ كَبِيرٞ ٢٣
മദ്യൻകാർ വെള്ളം ശേഖരിക്കുന്ന ജലാശയത്തിൻ്റെ അരികിൽ എത്തിയപ്പോൾ ഒരു കൂട്ടം ജനങ്ങൾ തങ്ങളുടെ കന്നുകാലികൾക്ക് വെള്ളം കുടിപ്പിക്കുന്നത് അദ്ദേഹം കണ്ടു. അവർക്ക് പിറകിലായി, ജനങ്ങൾ വെള്ളം കൊടുത്തു തീരുന്നതു വരെ തങ്ങളുടെ ആട്ടിൻപറ്റത്തെ തടഞ്ഞു നിർത്തി കൊണ്ടിരിക്കുന്ന രണ്ട് സ്ത്രീകളെയും അദ്ദേഹം കണ്ടു. മൂസാ അവരോടായി ചോദിച്ചു: എന്താണ് നിങ്ങൾ ജനങ്ങളോടൊപ്പം വെള്ളമെടുക്കാത്തത്? അവർ പറഞ്ഞു: ആട്ടിടയന്മാർ (ഇവിടെ നിന്ന്) പിരിഞ്ഞു പോകുന്നത് വരെ -അവരുമായി കൂടികലരാതിരിക്കുന്നതിന് വേണ്ടി- അവധാനത പുലർത്തി (കാത്തുനിൽക്കുക) എന്നതാണ് ഞങ്ങളുടെ പതിവ്. ഞങ്ങളുടെ പിതാവാകട്ടെ, ഏറെ പ്രായം ചെന്ന ഒരു വൃദ്ധനുമാണ്. അദ്ദേഹത്തിന് ആട്ടിൻപറ്റത്തിന് വെള്ളം കൊടുക്കാൻ സാധിക്കുകയില്ല. അതിനാൽ ആടിന് ഞങ്ങൾ തന്നെ വെള്ളം കൊടുക്കാൻ നിർബന്ധിതരാണ്.