Malayalam Abridged Explanation of the Quran

Multiple Ayahs

Tags

Download Links

Malayalam Abridged Explanation of the Quran tafsir for Surah Saba — Ayah 33

وَقَالَ ٱلَّذِينَ ٱسۡتُضۡعِفُواْ لِلَّذِينَ ٱسۡتَكۡبَرُواْ بَلۡ مَكۡرُ ٱلَّيۡلِ وَٱلنَّهَارِ إِذۡ تَأۡمُرُونَنَآ أَن نَّكۡفُرَ بِٱللَّهِ وَنَجۡعَلَ لَهُۥٓ أَندَادٗاۚ وَأَسَرُّواْ ٱلنَّدَامَةَ لَمَّا رَأَوُاْ ٱلۡعَذَابَۚ وَجَعَلۡنَا ٱلۡأَغۡلَٰلَ فِيٓ أَعۡنَاقِ ٱلَّذِينَ كَفَرُواْۖ هَلۡ يُجۡزَوۡنَ إِلَّا مَا كَانُواْ يَعۡمَلُونَ ٣٣
പ്രമാണിമാർ അടിച്ചമർത്തിയവരായിരുന്ന അനുയായികൾ സത്യത്തിൽ നിന്ന് അഹങ്കാരം നടിച്ചവരായ തങ്ങളുടെ നേതാക്കന്മാരോട് പറയും: എന്നാൽ സത്യത്തിൽ നിന്ന് ഞങ്ങളെ തടഞ്ഞത് രാത്രിയും പകലുമായി നിങ്ങൾ നടത്തിയ കുതന്ത്രമാണ്. അല്ലാഹുവിൽ അവിശ്വസിക്കാനും, അവന് പുറമെ സൃഷ്ടികളെ ആരാധിക്കാനും നിങ്ങൾ ഞങ്ങളോട് കൽപ്പിച്ചിരുന്നല്ലോ?! ശിക്ഷ നേരിൽ വീക്ഷിച്ചു കഴിഞ്ഞാൽ ഇഹലോകത്ത് തങ്ങൾ (അല്ലാഹുവിനെ) നിഷേധിച്ചിരുന്നതിൻ്റെ ഖേദം അവർ മനസ്സിൽ ഒളിപ്പിക്കും. തങ്ങൾ ശിക്ഷിക്കപ്പെടുന്നവരാണെന്ന് അവർക്ക് ബോധ്യപ്പെടുകയും ചെയ്യും. (അല്ലാഹുവിനെ) നിഷേധിച്ചവരുടെ കഴുത്തുകളിൽ നാം ചങ്ങലകൾ വെക്കുകയും ചെയ്യും. അവർ ഇഹലോകത്തായിരിക്കെ അല്ലാഹുവിന് പുറമെയുള്ളവരെ ആരാധിച്ചതിൻ്റെയും തിന്മകൾ പ്രവർത്തിച്ചതിൻ്റെയും ഫലമായിട്ടല്ലാതെ അവർക്ക് ഈ ശിക്ഷ നൽകപ്പെടുന്നില്ല.