Malayalam Abridged Explanation of the Quran

Multiple Ayahs

Tags

Download Links

Malayalam Abridged Explanation of the Quran tafsir for Surah Fatir — Ayah 32

ثُمَّ أَوۡرَثۡنَا ٱلۡكِتَٰبَ ٱلَّذِينَ ٱصۡطَفَيۡنَا مِنۡ عِبَادِنَاۖ فَمِنۡهُمۡ ظَالِمٞ لِّنَفۡسِهِۦ وَمِنۡهُم مُّقۡتَصِدٞ وَمِنۡهُمۡ سَابِقُۢ بِٱلۡخَيۡرَٰتِ بِإِذۡنِ ٱللَّهِۚ ذَٰلِكَ هُوَ ٱلۡفَضۡلُ ٱلۡكَبِيرُ ٣٢
പിന്നീട് എല്ലാ ജനതകൾക്കും മേൽ നാം തിരഞ്ഞെടുത്ത മുഹമ്മദ് നബി -ﷺ- യുടെ സമൂഹത്തിന് ഖുർആൻ നാം നൽകി. അവരിൽ നിഷിദ്ധങ്ങൾ (ഹറാമുകൾ) പ്രവർത്തിച്ചു കൊണ്ടും, നിർബന്ധകർമ്മങ്ങൾ (വാജിബുകൾ) ഉപേക്ഷിച്ചും സ്വന്തത്തോട് അതിക്രമം പ്രവർത്തിച്ചവരുണ്ട്. നിർബന്ധകർമ്മങ്ങൾ പ്രവർത്തിക്കുകയും നിഷിദ്ധങ്ങൾ ഉപേക്ഷിക്കുകയും ചെയ്തുവെങ്കിലും -ചില ഐഛികകർമ്മങ്ങൾ (സുന്നത്തുകൾ) ഉപേക്ഷിച്ചും വെറുക്കപ്പെട്ട പ്രവർത്തനങ്ങൾ (മക്റൂഹുകൾ) ചെയ്തും- മദ്ധ്യമനിലപാട് സ്വീകരിച്ചവരുമുണ്ട്. അല്ലാഹുവിൻ്റെ അനുമതിയോടെ നന്മകളിൽ മുന്നേറിയവരും അക്കൂട്ടത്തിലുണ്ട്. നിർബന്ധവും ഐഛികവുമായ കർമ്മങ്ങൾ പ്രവർത്തിക്കുകയും, നിഷിദ്ധവും വെറുക്കപ്പെട്ടതുമായ പ്രവർത്തനങ്ങൾ ഉപേക്ഷിക്കുകയും ചെയ്തു കൊണ്ടാണ് അവരത് നേടിയെടുത്തത്. ഈ സമൂഹത്തെ അല്ലാഹു തിരഞ്ഞെടുക്കുകയും അവർക്ക് ഖുർആൻ നൽകുകയും ചെയ്തു എന്നത് തന്നെയാകുന്നു മഹത്തരമായ അനുഗ്രഹം; അതിന് തുല്യമായ മറ്റൊരു അനുഗ്രഹവുമില്ല തന്നെ.